നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ഷെരിദാന്‍ വോയ്‌സി

വളരാനായി വിളിക്കപ്പെട്ടിരിക്കുന്നു

കടൽക്കണവ ഒരു വിചിത്ര ജീവിയാണ്. പാറയിലും കക്കയിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവ മൃദുവായതും വെള്ളത്തിൽ ഉലയുന്നതുമായ ഒരു പ്ലാസ്റ്റിക് റ്റ്യൂബ് പോലെയിരിക്കും. ഒഴുക്കുജലത്തിൽ നിന്ന് പോഷകം സ്വീകരിക്കുന്ന ഇവ സജീവമായ ഒരു യൗവ്വനകാലത്തിനു ശേഷം തികച്ചും നിഷ്ക്രിയമായി കഴിയുന്നു.

ഭക്ഷണം കണ്ടെത്തുന്നതിനും ശത്രുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷതേടുന്നതിനും സഹായകരമായി,വാൽമാക്രിക്കുള്ളതു പോലെയുള്ള നട്ടെല്ലും തലയുമായിട്ടാണ് കടൽക്കണവയും ജീവിതം തുടങ്ങുന്നത്. ചെറുപ്പത്തിൽ അവ കടൽ മുഴുവൻ സഞ്ചരിക്കുന്നു. എന്നാൽ പ്രായപൂർത്തിയാകുമ്പോൾ മറ്റെന്തോ സംഭവിക്കുന്നു.സഞ്ചാരവും വളർച്ചയും അവസാനിപ്പിച്ച് പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ഒരു ഭീകരമായ സത്യം, അവ പിന്നീട് സ്വന്തം തലച്ചോറ് ആഹരിച്ച് ജീവിക്കുന്നു എന്നതാണ്.

നട്ടെല്ലില്ല, ചിന്തകളില്ല, ഒഴുക്കിനൊത്ത് പോകുന്നു. കടൽക്കണവയുടെ ഈ ജീവിതം നമുക്കുണ്ടാകരുതെന്നാണ് പത്രോസ് അപ്പസ്തോലൻ പറയുന്നത്. പക്വതയെന്നത് നമ്മെ സംബന്ധിച്ച്, ദൈവത്തിന്റെ ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുക എന്നതാണ് (2 പത്രൊസ് 1:4). നിങ്ങളും ഞാനും വളരുന്നതിനായി വിളിക്കപ്പെട്ടവരാണ് - മാനസികമായി, ക്രിസ്തുവിന്റെ പരിജ്ഞാനത്തിലുള്ള വളർച്ചയിലും (3: 18); ആത്മീയമായി നന്മ, സ്ഥിരത, ഇന്ദ്രിയജയം എന്നിങ്ങനെയുള്ള  ഗുണങ്ങളിലും (1:5-7); പ്രായോഗികമായി സ്നേഹം, അതിഥിസത്കാരം, കൃപാവരങ്ങളുടെ ഉപയോഗം എന്നിവയിൽ പുതിയ വഴികൾ കണ്ടെത്തിയും വളരണം (1 പത്രൊസ് 4:7-11). ഇപ്രകാരമുള്ള വളർച്ചയുണ്ടായാൽ നാം " ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കുകയില്ല" (2 പത്രൊസ് 1:8).

വളർച്ചക്കായുള്ള വിളി, എഴുപത് വയസ്സുകാരനും ചെറുപ്പക്കാരനും ഒരുപോലെ ജീവൽ പ്രധാനമാണ്. ദൈവത്തിന്റെ സ്വഭാവം, സമുദ്രം പോലെ വിശാലമാണ്. അതിന്റെ ഏതാനും വാര മാത്രമേ നാം നീന്തിയിട്ടുള്ളൂ. പുതിയ ആത്മീയ സാഹസിക യാത്രകൾ നടത്താം, ദൈവത്തിന്റെ അപാരമായ അഭേദ്യഗുണങ്ങളിലേക്ക്. പഠിക്കുക, ശുശ്രൂഷിക്കുക, ദൗത്യങ്ങൾ ഏറ്റെടുക്കുക: അങ്ങനെ വളരുക.

ദൈവീക ആർദ്രത

ഒരിക്കൽ ഒരു ബിസ്സിനസുകാരൻ അയാൾ കോളേജിൽ പഠിച്ചിരുന്ന കാലത്തെപ്പറ്റി പറയുന്നത് ഞാൻ കേട്ടു, വിഷാദരോഗത്തിന്റെ ആക്രമണത്താൽ പലപ്പോഴും അയാൾ നിസ്സഹായനും നിരാശനും ആയിരുന്നു എന്ന്. ദുഃഖകരമെന്നു പറയട്ടെ, അയാൾ ഇതിനായി ഒരു ഡോക്ടറെ കാണുന്നതിന് പകരം ലൈബ്രറിയിൽ നിന്ന് ആത്മഹത്യയെപ്പറ്റിയുള്ള ഒരു പുസ്തകം വരുത്തി ജീവിതം അവസാനിപ്പിക്കുവാനുള്ള ദിവസം തീരുമാനിക്കുകയായിരുന്നു.

നിസ്സഹായരും നിരാശരുമായവർക്കായി ദൈവം കരുതുന്നു. ബൈബിൾ കഥാപാത്രങ്ങളുടെ ഇരുണ്ട അവസ്ഥയിൽ നാം അവിടുത്തെ ഇടപെടൽ കാണുന്നു. യോനാ മരിക്കാൻ ആഗ്രഹിച്ചപ്പോൾ ദൈവം അവനെ ഒരു രൂപാന്തരത്തിലേക്ക് നയിക്കുന്നു (യോനാ 4:3-10). ഏലിയാവ് തന്റെ ജീവൻ എടുത്തുകൊള്ളുവാൻ ദൈവത്തോട് പറഞ്ഞപ്പോൾ (1 രാജാക്കന്മാർ 19:4), ദൈവം അവനെ ഉന്മേഷവാനാക്കുവാൻ അപ്പവും വെള്ളവും നൽകി (വാ.5-9), അവനോട് മൃദുവായി സംസാരിച്ചു (വാ.11-13), താൻ ചിന്തിച്ചതുപോലെ അവൻ ഏകനല്ല എന്ന് മനസ്സിലാക്കുവാൻ സഹായിച്ചു (വാ.18). ആർദ്രവും പ്രായോഗികവുമായ സഹായത്താൽ ദൈവം നിരാശരായവരെ സമീപിക്കുന്നു.

ആത്മഹത്യയെപ്പറ്റിയുള്ള ആ പുസ്തകം തിരികെ നൽകേണ്ട സമയമായപ്പോൾ ലൈബ്രറി ഒരു കുറിപ്പ് അവനയച്ചു. എന്നാൽ അവർ ശ്രദ്ധിക്കാതെ അവന്റെ മാതാപിതാക്കളുടെ വിലാസത്തിലാണ് ആ കുറിപ്പ് അയച്ചത്. അസ്വസ്ഥതയോടെ അവന്റെ അമ്മ അവനെ വിളിച്ചപ്പോൾ, തന്റെ ആത്മഹത്യാ വരുത്തുമായിരുന്ന വിനാശത്തെപ്പറ്റി അവൻ തിരിച്ചറിഞ്ഞു. ആ വിലാസം മാറിപ്പോയില്ലായിരുന്നു എങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല എന്ന് അവൻ പറഞ്ഞു.

ആ വിദ്യാർത്ഥി ഭാഗ്യം കൊണ്ടോ യാദൃശ്ചികമായോ ആണ് രക്ഷപെട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. നമ്മുടെ ആവശ്യത്തിൽ അപ്പവും വെള്ളവുമായോ, അല്ലെങ്കിൽ ഒരു തെറ്റായ വിലാസമായോ, ഇത്തരത്തിലുള്ള നിഗൂഢമായ ദൈവീക ഇടപെടലുകൾ നമ്മെ രക്ഷിക്കുമ്പോൾ, നാം ദൈവീകമായ ആർദ്രതയാണ് അനുഭവിച്ചത്.

മഹാമനസ്കതയും സന്തോഷവും

ഗവേഷകർ പറയുന്നത് ഔദാര്യവും സന്തോഷവും തമ്മിൽ ഒരു ബന്ധമുണ്ടെന്നാണ്: തങ്ങളുടെ സമ്പത്തും സമയവും മറ്റുള്ളവർക്ക് കൊടുക്കുന്നവർ കൊടുക്കാത്തവരെക്കാൾ സന്തുഷ്ടരാണ്. ഇത് ഒരു മനഃശാസ്ത്രജ്ഞനെ ഇങ്ങനെ നിഗമനത്തിലെത്തിച്ചു, "നൽകുക എന്നത് ഒരു ധാർമ്മിക ഉത്തരവാദിത്വമാണ് എന്ന് ചിന്തിക്കുന്നത് അവസാനിപ്പിച്ചിട്ട്, അത് സന്തോഷത്തിന്റെ ഒരു ഉറവിടമാണ് എന്ന് നമ്മുക്ക് മാറിചിന്തിക്കാം."
കൊടുക്കുന്നത് നമ്മുക്ക് സന്തോഷം നൽകുമെങ്കിലും, നാം നൽകുന്നതിന്റെ ലക്ഷ്യം സന്തോഷമാണോ എന്ന് ഞാൻ ചോദിക്കുകയാണ്. നമ്മെ സന്തോഷിപ്പിക്കുന്ന ആളുകളോട് മാത്രമാണ് നാം മഹാമനസ്കത കാണിക്കുന്നതെങ്കിൽ, നമ്മുടെ സഹായം ആവശ്യമുള്ള ഏറ്റവും കഠിനവും മുഷിപ്പിക്കുന്നതുമായ കാര്യങ്ങളിൽ നാം എന്താണ് ചെയ്ക?

ദൈവവചനം മഹാമനസ്കതയെ സന്തോഷവുമായി ബന്ധിപ്പിക്കുന്നു, എന്നാൽ അതിന്റെ അടിസ്ഥാനം മറ്റൊന്നാണ്. തന്റെ സമ്പാദ്യമെല്ലാം ആലയം പണിക്കായി നൽകിയ ശേഷം ദാവീദ് രാജാവ്, എല്ലാ യിസ്രായേല്യരെയും നൽകുവാനായി ക്ഷണിച്ചു (1 ദിനവൃത്താന്തം 29:1-5). സ്വർണ്ണവും, വെള്ളിയും വിലയേറിയ രത്നങ്ങളും സന്തോഷത്തോടെയും ഉദാരതയോടെയും നൽകി ജനം പ്രതികരിച്ചു (വാ.6-8). എന്നാൽ അവരുടെ സന്തോഷം എന്തായിരുന്നു: "അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു" (വാ.9). നമുക്ക് സന്തോഷം ഉണ്ടാകുവാൻവേണ്ടി കൊടുക്കണമെന്ന് തിരുവെഴുത്ത് ഒരിക്കലും പറയുന്നില്ല, എന്നാൽ ഒരു ആവശ്യം നിറവേറ്റാൻ മനസ്സോടെയും പൂർണ്ണഹൃദയത്തോടെയും നൽകണം. സന്തോഷം പിന്തുടരും.

മിഷനറിമാർക്ക് അറിയാവുന്നത് പോലെ, സുവിശേഷവേലയെ അപേക്ഷിച്ചു ഓഫീസ് നടത്തിപ്പിന് സംഭാവന കണ്ടെത്തുന്നത് വളരെ പ്രയാസമാണ്, കാരണം യേശുവിലുള്ള വിശ്വാസികൾക്ക് മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്നതാണ് ഇഷ്ടം. ഇന്ന് നമുക്ക് മറ്റാവശ്യങ്ങൾക്കും ഉദാരമായി നൽകാം. ആത്യന്തികമായി, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടതിനായി യേശു സ്വന്തജീവനെയാണ് നൽകിയത് (2 കൊരിന്ത്യർ8:9).

ജീവിതാവസാനം

എനിക്ക് പലപ്പോഴും ആത്മീയധ്യാനങ്ങൾ നടത്തുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. പ്രാർത്ഥിക്കുവാനും ധ്യാനിക്കുവാനും കുറച്ച് ദിവസം തിരക്കുകളിൽ നിന്നും മാറിനിൽക്കുന്നത് വളരെ പ്രയോജനപ്രദമാണ്. പ്രോഗ്രാമിനിടെ ഞാൻ ചിലപ്പോൾ പങ്കെടുക്കുന്നവരോട് ഒരു കാര്യം ചെയ്യുവാൻ ആവശ്യപ്പെടാറുണ്ട്: “നിങ്ങളുടെ ജീവിതം അവസാനിച്ചുവെന്നും നിങ്ങളുടെ മരണവാർത്ത പേപ്പറിൽ പ്രസിദ്ധീകരിക്കുന്നതും സങ്കൽപ്പിക്കുക. ആ ചരമക്കുറിപ്പ് എങ്ങനെയായിരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” പങ്കെടുക്കുന്ന ചിലർ, തങ്ങളുടെ ജീവിതം നന്നായി പൂർത്തിയാക്കുവാൻ ലക്ഷ്യമിട്ട് അവരുടെ ജീവിതത്തിന്റെ മുൻഗണനകൾ മാറ്റുവാൻ ഇടയായിട്ടുണ്ട്.
2 തിമൊഥെയൊസ് 4-ൽ, അപ്പോസ്തലനായ പൗലോസിന്റെ, അവസാനമായി എഴുതപ്പെട്ട വാക്കുകൾ അടങ്ങിയിരിക്കുന്നു. മിക്കവാറും അറുപതുകളിൽ മാത്രമായിരുന്നിട്ടും, മുമ്പ് താൻ മരണത്തെ അഭിമുഖകരിച്ചിട്ടുണ്ടങ്കിലും, ഇപ്പോൾ തന്റെ ജീവിതം ഏതാണ്ട് അവസാനിച്ചതായി അദ്ദേഹത്തിന് തോന്നി (2 തിമോ. 4: 6). ഇനി മിഷനറി യാത്രകളോ സഭകൾക്ക് ലേഖനങ്ങൾ എഴുതലോ ഉണ്ടാകില്ല. അവൻ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി, "ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു" (വ. 7). തികഞ്ഞവനല്ലെങ്കിലും (1 തിമൊ. 1: 15-16), ദൈവത്തോടും സുവിശേഷത്തോടും എത്രത്തോളം സത്യസന്ധത പുലർത്തിയെന്ന് പൗലോസ് തന്റെ ജീവിതത്തെ വിലയിരുത്തുന്നു. പാരമ്പര്യം സൂചിപ്പിക്കുന്നത്, താമസിയാതെ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു എന്നാണ്.
ഇപ്പോൾ എന്താണ് ഏറ്റവും പ്രധാനമെന്ന് ഗ്രഹിക്കുവാൻ, നമ്മുടെ അന്ത്യനാളുകളെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്. പൗലോസിന്റെ വാക്കുകൾ നമുക്ക് പിന്തുടരാനുള്ള മാതൃക കാണിച്ചു തരുന്നു:നല്ല പോരാട്ടം പൊരുതുക, ഓട്ടം തികക്കുക, വിശ്വാസം കാത്തുസൂക്ഷിക്കുക. കാരണം, അവസാനം വരെ നാം ദൈവത്തോടും അവന്റെ വഴികളോടും വിശ്വസ്തരായിരിക്കുക എന്നതിലാണ് കാര്യം. അതിനായി നമുക്ക് ജീവിക്കുവാൻ ആവശ്യമായിട്ടുള്ളതു അവൻ നൽകുന്നു; ആത്മീയ പോരാട്ടങ്ങളിൽ നമ്മെ നയിക്കുകയും അവ നന്നായി പൂർത്തിയാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു.

വീണ്ടും പാടുക

ഓസ്ട്രേലിയയിലെ “റീജന്റ് ഹണി ഈറ്റർ“എന്ന ഇനം പക്ഷികൾ വലിയ പ്രതിസന്ധിയിലാണ്-അവ തങ്ങളുടെ പാട്ട് മറന്നു പോകുന്നു. ഒരിക്കൽ ധാരാളം എണ്ണം ഉണ്ടായിരുന്ന അവ ഇപ്പോൾ വെറും 300 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കേട്ടു പഠിക്കാൻ പക്ഷികൾ കുറവായതിനാൽ ആൺപക്ഷികൾ അവയുടെ പ്രത്യേക പാട്ട് മറന്ന് പോയിരിക്കുകയാണ്; അതുകൊണ്ട് അവക്ക് ഇണയെ ആകർഷിക്കാനും കഴിയുന്നില്ല.
പ്രകൃതി സംരക്ഷകർ ഹണി ഈറ്റേഴ്സിന്റെ വംശം നിലനിർത്തുന്നതിനായി അവയുടെ പാട്ട് പാടി കേൾപ്പിക്കുന്ന ഒരു നല്ല പരിപാടി ആവിഷ്കരിക്കുന്നുണ്ട്. ഈ പാട്ട് റെക്കോർഡ് ചെയ്ത് കേൾപ്പിക്കുന്നത് വഴി പക്ഷികൾക്ക് അവയുടെ ഹൃദയരാഗം വീണ്ടും പഠിക്കാൻ കഴിയും. ആൺപക്ഷികൾ ഇത് കേട്ട് പാടി ഇണയെ ആകർഷിച്ച് വംശവർധന സാധ്യമായേക്കും.

സെഫന്യാവ് പ്രവാചകൻ പ്രതിസന്ധിയിലായിരുന്ന ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. ധാരാളം തിന്മകൾ നിറഞ്ഞ ആ ജനത്തോട് ആസന്നമായ ദൈവിക ന്യായവിധിയെക്കുറിച്ച് അദ്ദേഹം പ്രവചിച്ചു (സെഫന്യാവ് 3:1-8). പിന്നീട് ഈ ന്യായവിധി സംഭവിച്ച് ജനം പിടിക്കപ്പെട്ട് പ്രവാസത്തിലായപ്പോൾ അവർ അവരുടെ പാട്ട് മറന്നു പോയി (സങ്കീർത്തനങ്ങൾ 137:49). എന്നാൽ ന്യായവിധിക്ക് ശേഷം എണ്ണത്തിൽ കുറഞ്ഞു പോയ തന്റെ ജനത്തിന്റെ പക്കലേക്ക് ദൈവം വന്ന് അവരുടെ പാപം ക്ഷമിക്കുമെന്നും ദർശിച്ച സെഫന്യാവ് പാടി: “അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും” (സെഫന്യാവ് 3:17).

ഇതിന്റെ ഫലമായി ജനത്തിന്റെ ഹൃദയരാഗം തിരികെ ലഭിക്കും (വാ.14).
നമുക്കും, നമ്മുടെ അനുസരണക്കേട് മൂലമോ, ജീവിതത്തിലെ പ്രതിസന്ധികൾ മൂലമോ, നമ്മുടെ സന്തോഷത്തിന്റെ ഹൃദയരാഗം നഷ്ടപ്പെടാം. എന്നാൽ ക്ഷമയുടെയും സ്നേഹത്തിന്റെയും ഒരു നാദം നമ്മുടെമേൽ മുഴങ്ങുന്നുണ്ട്. ദൈവത്തിന്റെ ഈ മധുരസംഗീതം ശ്രവിച്ച് നമുക്ക് ചേർന്ന് പാടാം.

​​നൃത്തത്തിലേക്ക് ഉയരുക

വ്യാപകമായി പങ്കിട്ട വീഡിയോയിൽ, സുന്ദരിയായ ഒരു വൃദ്ധ വീൽചെയറിൽ ഇരിക്കുന്നു. ഒരിക്കൽ പ്രശസ്ത ബാലെ നർത്തകിയായിരുന്ന മാർത്ത ഇപ്പോൾ അൽഷിമേഴ്സ് രോഗത്താൽ കഷ്ടപ്പെടുന്നു. എന്നാൽ "സ്വാൻ ലേക്ക്" എന്ന സംഗീതം അവരെ കേൾപ്പിക്കുമ്പോൾ എന്തോ മാന്ത്രികത സംഭവിക്കുന്നു. സംഗീതം പൊങ്ങി വരുമ്പോൾ, അവരുടെ ദുർബ്ബലമായ കൈകൾ ഉയരുന്നു; ആദ്യത്തെ കാഹളം മുഴങ്ങുമ്പോൾ അവർ തന്റെ കസേരയിൽ നിന്ന് പ്രകടനം ആരംഭിക്കുന്നു. മനസ്സും ശരീരവും നശിച്ചു കൊണ്ടിരിക്കുകയാണെങ്കിലും അവരുടെ കഴിവ് ഇപ്പോഴും അവിടെ ഉണ്ട്.

ആ വീഡിയോയെ പറ്റി ആലോചിച്ചു കൊണ്ട്, എന്റെ ചിന്തകൾ 1 കൊരിന്ത്യർ 15-ലെ പുനരുത്ഥാനത്തെക്കുറിച്ചുള്ള പൗലൊസിന്റെ ഉപദേശത്തിലേക്ക് പോയി. ഒരു ചെടിയായി മുളയ്ക്കുന്നതിനു മുമ്പുള്ള കുഴിച്ചിട്ട ഒരു വിത്തിനോട് നമ്മുടെ ശരീരത്തെ ഉപമിച്ചു കൊണ്ട് അദ്ദേഹം പറയുന്നു, വാർദ്ധക്യത്താലോ രോഗത്താലോ നശിക്കുമെങ്കിലും,അപമാനത്തിനുകാരണം ആകാമെങ്കിലും, ബലഹീനതകളിൽ തകർന്നേക്കാം എങ്കിലും, വിശ്വാസികളുടെ ശരീരങ്ങൾ തേജസ്സും ശക്തിയും നിറഞ്ഞ് അദ്രവത്വത്തിലേക്ക് ഉയിർക്കും (വാ.42-44). വിത്തും ചെടിയും തമ്മിൽ ഒരു ജൈവബന്ധം ഉള്ളതു പോലെ, പുനരുത്ഥാനത്തിനു ശേഷവും നമ്മൾ 'നാം' തന്നെ ആകും, നമ്മുടെ വ്യക്തിത്വങ്ങളും കഴിവുകളും കേടുകൂടാതിരിക്കും, എന്നാൽ നാം മുമ്പെങ്ങുമില്ലാത്ത വിധം തഴച്ചു വളരും.

"സ്വാൻ ലേക്കിന്റെ" ത്രസിപ്പിക്കുന്നഈണം കേൾക്കുവാൻ തുടങ്ങിയപ്പോൾ മാർത്ത ആദ്യം ദുഃഖിതയായി കാണപ്പെട്ടു, ഒരുപക്ഷേ താൻ ഒരിക്കൽ എന്തായിരുന്നോ അതിനി ചെയ്യാൻ കഴിയില്ല എന്ന തിരിച്ചറിവിലായിരിക്കാംഅത്.എന്നാൽ അപ്പോൾ ഒരു മനുഷ്യൻ അടുത്തെത്തി അവരുടെ കൈപിടിച്ചു. നമുക്കും അങ്ങനെതന്നെആയിരിക്കും. കാഹളങ്ങൾ മുഴങ്ങും (വാ.52), ഒരു കൈ നീണ്ടു വരും, മുമ്പെങ്ങുമില്ലാത്തവിധമുള്ളനൃത്തത്തിലേക്ക് നാം ഉയരും.

പ്രണയഗാനം

ഒരു ശനിയാഴ്ച്ച ഉച്ചതിരിഞ്ഞുള്ള ശാന്തമായ നദീതീരപാർക്കാണ് അത്. ജോഗർമാർ കടന്നു പോകുന്നു, ചൂണ്ടകൾ കറക്കപ്പെടുന്നു, പക്ഷികൾ മത്സ്യത്തിനും അവശേഷിക്കുന്ന ഭക്ഷണപദാർഥത്തിനുവേണ്ടി പോരാടുന്നു, ഞാനും ഭാര്യയും അവിടെയിരുന്നആ ദമ്പതികളെ നിരീക്ഷിച്ചു. അവർ ഇരുണ്ട ചർമ്മം ഉള്ളവരാണ്, ചിലപ്പോൾ തങ്ങളുടെ നാൽപതുകളുടെ അവസാനത്തിൽ എത്തിയവർ. അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ഇരിക്കുമ്പോൾ അയാൾ പരിസരബോധം മറന്ന്സ്വന്തം ഭാഷയിൽ അവൾക്ക് ഒരു പ്രണയഗാനം ആലപിച്ചുകൊണ്ടിരുന്നു. ഞങ്ങൾക്കെല്ലാവർക്കുംകേൾക്കാനായി കാറ്റ് അത് വഹിച്ചു കൊണ്ടുവന്നു.

ഈ ആനന്ദകരമായ പ്രവൃത്തി, സെഫന്യാവിന്റെ പുസ്തകത്തെക്കുറിച്ച് എന്നെ ചിന്തിപ്പിച്ചു. എന്തുകൊണ്ടെന്ന് നിങ്ങൾ ആദ്യം ആശ്ചര്യപ്പെട്ടേക്കാം. സെഫന്യാവിന്റെ കാലത്ത്, ദൈവജനം കപട ദൈവങ്ങളെ വണങ്ങി മലിനരായി തീർന്നിരുന്നു (1:4-5), യിസ്രായേലിന്റെ പ്രവാചകരും പുരോഹിതരും ധാർഷ്ട്യമുള്ളവരും അശുദ്ധരുമായിരുന്നു (3:4). പുസ്തകത്തിന്റെ ഭൂരിഭാഗത്തും സെഫന്യാവ് യിസ്രായേലിൽ മാത്രമല്ല ഭൂമിയിലെ സകലജാതികളിലുംവരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് പ്രസ്താവിക്കുന്നു (വാ.8).

എന്നിട്ടും സെഫന്യാവ് മറ്റെന്തോ മുൻകൂട്ടി കാണുന്നു. ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്ന ഒരു ജനം ആ ഇരുണ്ടദിനത്തിൽനിന്ന് പുറത്തുവരും (വാ.9-13). ഈ ജനത്തിന് ദൈവം തന്റെ മണവാട്ടിയിൽ ആനന്ദിക്കുന്ന മണവാളനെ പോലെ ആയിരിക്കും: "തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും" (വാ.17).

“സൃഷ്ടിച്ചവൻ”, “പിതാവ്”, “യുദ്ധവീരൻ”, “ന്യായാധിപൻ”–എന്നിങ്ങനെ തിരുവെഴുത്ത് ദൈവത്തിന് അനേകം നാമങ്ങൾ നൽകുന്നു. എന്നാൽ ചുണ്ടുകളിൽ നമുക്കായി പ്രണയഗാനമുള്ള ഒരു ഗായകനായി, നമ്മിൽ എത്രപേർ ദൈവത്തെ കാണുന്നുണ്ട്?

ചില വാതിലുകൾ ഒഴിവാക്കുക

ആ ചുണ്ടെലിയുടെ മൂക്ക് വിറച്ചു. രുചികരമായ എന്തോ അടുത്തുണ്ടെന്ന് അതിനു മനസ്സിലായി. ആ സുഗന്ധം അവനെ രുചികരമായ വിത്തുകൾ നിറഞ്ഞ പക്ഷിത്തീറ്റയിലേക്ക് നയിച്ചു. ആ തീറ്റപ്പാത്രം തൂക്കിയിട്ടിരുന്ന കയറിൽക്കൂടി അവൻ കയറി, പാത്രത്തിന്റെ ചെറിയ വാതിലിലൂടെ ഉള്ളിൽ കയറി. രാത്രി മുഴുവൻ അവിടെയിരുന്ന് അതു തിന്നു. രാവിലെ മാത്രമാണ് താൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് അവന്നു മനസ്സിലായത്. പക്ഷികൾ അപ്പോൾ പാത്രത്തിന്റെ വാതിലിലൂടെ അവനെ കൊത്തി, പക്ഷേ തീറ്റ മുഴുവൻ കഴിച്ചു വയറുവീർത്ത അവന്നുഇപ്പോൾ ഇരട്ടി വലിപ്പമുണ്ടായിരുന്നു. അതിനാൽ കയറിയ വാതിലിൽക്കൂടി അവന്നു രക്ഷപ്പെടാൻ കഴിയുമായിരുന്നില്ല.

ചില വാതിലുകൾ നമ്മെ ആകർഷകമായ , അതേസമയം അപകടകരമായ സ്ഥലങ്ങളിലേക്ക് നയിക്കും. ലൈംഗികപ്രലോഭനം ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള സദൃശവാക്യങ്ങൾ 5-ലെ ശലോമോന്റെ ഉപദേശത്തിൽ, ഒരു അപകടകരമായ വാതിൽ കാണാം. ലൈംഗികപാപം മോഹിപ്പിക്കുന്നതും, എന്നാൽ അതു വലിയ കുഴപ്പത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നതും ആകുന്നു(5: 3-6). അതിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ലത്, കാരണം നിങ്ങൾ ആ വാതിലിലൂടെ കടന്നാൽ നിങ്ങൾ കുടുങ്ങും, നിങ്ങളുടെ ബഹുമാനം നഷ്ടപ്പെടും, നിങ്ങളുടെ സമ്പത്ത് അപരിചിതർ തട്ടിയെടുക്കും (വാ. 7–11). പകരം നമ്മുടെ സ്വന്തം ഇണയിൽ സന്തോഷിക്കുവാൻ ശലോമോൻ നമ്മെ ഉപദേശിക്കുന്നു (vv. 15-20). അവന്റെ ഉപദേശം, പാപത്തെ കുറിച്ചുള്ള വിശാലമായ അർത്ഥത്തിലും എടുക്കുവാൻ സാധിക്കും (വാ. 21-23).അത് അമിതമായി ഭക്ഷണം കഴിക്കുവാനോ, അമിതമായി ചെലവഴിക്കുവാനോ, മറ്റെന്തെങ്കിലുമോ ഉള്ള പ്രലോഭനവും ആകാം. നമ്മെ കുടുക്കുന്ന ഇങ്ങനെയുള്ള വാതിലുകൾ ഒഴിവാക്കുവാൻ ദൈവത്തിന് നമ്മെ സഹായിക്കാനാകും.

വീട്ടുടമസ്ഥൻ തന്റെ തോട്ടത്തിലെ പക്ഷിത്തീറ്റയിൽ ചുണ്ടെലിയെ കണ്ടെത്തി അതിനെ മോചിപ്പിച്ചപ്പോൾ അതു സന്തോഷിച്ചിരിക്കണം. കെണിയിൽ കുടുങ്ങിക്കിടക്കുന്ന നമ്മെ സ്വതന്ത്രരാക്കുവാൻ ദൈവത്തിനു മാത്രമേ കഴിയൂ. എന്നാൽ ആദ്യംതന്നെ, കെണിയിലേക്കുള്ള വാതിൽ ഒഴിവാക്കാനുള്ള ബലത്തിനായി നമുക്ക് അവനിൽ  ആശ്രയിക്കാം.

ബുദ്ധിപരമായ ഉപദേശം

പാരീസിലെ നോട്രെഡാം കത്തീഡ്രലിന്റെ മേൽക്കൂര 2019 ഏപ്രിലിൽ തീപിടിച്ചപ്പോൾ, അതിന്റെ പുരാതന മരബീമുകളും ഈയത്തിന്റെ ചട്ടക്കൂടുംഅഗ്നിഗോളങ്ങൾ വിഴുങ്ങി. താമസിയാതെ കത്തീഡ്രലിന്റെ നടുഗോപുരം വീണു. അപ്പോൾ, ഏല്ലാവരുടെയും ശ്രദ്ധ കത്തീഡ്രലിന്റെ രണ്ടു വലിയ മണിഗോപുരങ്ങളിലേക്ക് തിരിഞ്ഞു. അവയിലെ ഭീമൻ മണികളുടെ തടി ഫ്രെയിമുകൾ കത്തിയാൽ, അവ തകർന്ന് രണ്ട് ഗോപുരങ്ങളും നിലംപരിചാകും, കത്തീഡ്രൽ നാമാവശേഷമാകും.

തന്റെ അഗ്നിശമന സേനാംഗങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് പിൻവലിച്ചുകൊണ്ട്, പാരീസ് അഗ്നിശമന സേനയുടെ കമാൻഡർ ജനറൽ ഗാലറ്റ്, അടുത്തതായി എന്തുചെയ്യണമെന്ന് ആലോചിച്ചു. റെമി എന്ന അഗ്നിശമന സേനാംഗം പരിഭ്രമത്തോടെ തന്നെ സമീപിച്ചു. "ജനറൽ, ഞാൻബഹുമാനത്തോടെപറയട്ടെ," അദ്ദേഹം പറഞ്ഞു, "നമ്മൾ ഗോപുരങ്ങളുടെ പുറംഭാഗത്ത് വെള്ളം പമ്പ് ചെയ്യുകയാണ്വേണ്ടത് . " കെട്ടിടത്തിന്റെ ദുർബലത കണക്കിലെടുത്ത് ആദ്യം കമാൻഡർ ഈ ആശയം നിരസിച്ചു, പക്ഷേ റെമി തന്റെഅഭിപ്രായത്തെപറഞ്ഞ്സമർത്ഥിച്ചു. താമസിയാതെ ജനറൽ ഗാലറ്റ് ആ അഭിപ്രായം സ്വീകരിച്ചു: കാരണം, ഒന്നുകിൽ ഈ ജൂനിയർ അഗ്നിശമന സേനാംഗത്തിന്റെ  ഉപദേശം പിന്തുടരുക, അല്ലെങ്കിൽ കത്തീഡ്രൽ വീഴാൻ വിടുക എന്നതു മാത്രമായിരുന്നു തന്റെ മുൻപിലുണ്ടായിരുന്നത്.

ഉപദേശം സ്വീകരിക്കുന്നതിനെക്കുറിച്ച് തിരുവെഴുത്തിന് ധാരാളം പറയാനുണ്ട്. സദൃശവാക്യങ്ങൾ പറയുന്നു “മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു” (സദൃശ6: 20-23). സദൃശവാക്യങ്ങൾ പിന്നെയും പറയുന്നു, “ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു” (12:15), “യുദ്ധങ്ങൾ ആലോചനകൾ മൂലം വിജയിക്കുന്നു” (24: 6). ജ്ഞാനികൾ നല്ല ഉപദേശങ്ങൾക്കു ചെവികൊടുക്കുന്നു-അത് നൽകുന്നവരുടെ 

പ്രായമോ പദവിയോ എന്തുതന്നെയായാലും.

ജനറൽ ഗാലറ്റ്, റെമിയുടെ ഉപദേശം സ്വീകരിച്ച്, കത്തുന്ന മണിഗോപുരങ്ങളിലേക്ക് കൃത്യസമയത്ത് വെള്ളം പമ്പ് ചെയ്തതിനാൽ, കത്തീഡ്രൽ സംരക്ഷിക്കപ്പെട്ടു. ഇന്ന് നിങ്ങൾക്ക് എന്ത് പ്രശ്നത്തിന്നാണ് ദൈവിക ഉപദേശം ആവശ്യമായിരിക്കുന്നത് ? നാം വിനയമുള്ളവരാണെങ്കിൽ,താഴ്ന്നവരെന്ന്കണക്കാക്കപ്പെടുന്നവരുടെയും നല്ല ഉപദേശങ്ങളിലൂടെ ദൈവം നമ്മെ നയിക്കും.

യഥാർത്ഥ സന്തോഷം

പത്താം നൂറ്റാണ്ടിൽ സ്പെയിനിലെ കോർഡോബയുടെ ഭരണാധികാരി ആയിരുന്നു അബ്ദ് അൽ-റഹ്മാൻ 3. അൻപതു വർഷത്തെ വിജയകരമായ ഭരണത്തിനു ശേഷം (എന്റെ പ്രജകളുടെ പ്രിയൻ‍, എന്റെ ശത്രുക്കളുടെ ഭീതി, സഖ്യകക്ഷികളാൽ ബഹുമാനിതൻ“), അൽ-റഹ്മാൻ തന്റെ ജീവിതത്തെ ആഴത്തിൽ പരിശോധിച്ചു. തന്റെ പദവികളേക്കുറിച്ച് അയാൾ ഇങ്ങനെ പറഞ്ഞു “സമ്പത്തും ബഹുമാനവും അധികാരവും സുഖവും എന്റെ വിളിക്കായി കാത്തിരുന്നു.” എന്നാൽ ആ കാലയളവിൽ എത്ര ദിവസം യഥാർത്ഥ സന്തോഷം തനിക്കുണ്ടായിരുന്നുവെന്ന് എണ്ണിയാൽ അത് വെറും പതിനാല് ദിവസം മാത്രമാണ്. എത്ര ഗൗരവമുള്ളതാണ്.

സഭാപ്രസംഗിയുടെ എഴുത്തുകാരനും സമ്പത്തും ബഹുമാനവും (സഭാപ്രസംഗി 2:7–9), അധികാരവും സുഖവും (1:12; 2:1–3) ഉണ്ടായിരുന്നു. തന്റെ സ്വന്തം ജീവിത അവലോകനവും ഒരേപോലെ ഗൗരവമുള്ളതായിരുന്നു. സമ്പത്ത് കൂടുതൽ മോഹങ്ങളിലേക്ക് നയിച്ചു എന്ന് താൻ മനസ്സിലാക്കി (5:10–11), സുഖങ്ങൾ ഒന്നും നേടാതിരുന്നപ്പോൾ (2:1-2), വിജയം കഴിവിനേക്കാൾ ഉപരി ഭാഗ്യമായിരുന്നിരിക്കാം (9:11). പക്ഷേ ഈ അവലോകനം അൽ-റഹ്മാന്റെ പോലെ നിരാശയോടെ അവസാനിച്ചില്ല. ദൈവത്തിലുള്ള വിശ്വാസമായിരുന്നു അയാളുടെ ആത്യന്തികമായ സന്തോഷം, തിന്നുന്നതും കുടിക്കുന്നതും ജോലി ചെയ്യുന്നതും നന്മ ചെയ്യുന്നതും എല്ലാം ദൈവത്തോടൊപ്പം ചെയ്യുമ്പോൾ ആസ്വദിക്കാം എന്ന് അയാൾ കണ്ടു (2:25; 3:12–13).  

“മനുഷ്യാ നിന്റെ വിശ്വാസം ഈ വർത്തമാന ലോകത്തിൽ വെക്കരുത്!” അൽ-റഹ്മാൻ തന്റെ ധ്യാനം ഉപസംഹരിച്ചു. സഭാപ്രസംഗിയുടെ എഴുത്തുകാരനും ഇതിനോട് യോജിക്കും. കാരണം നാം നിത്യതക്കായി നിർമ്മിക്കപ്പെട്ടവരാകയാൽ (3:11) ഭൗമിക സുഖങ്ങൾക്കും നേട്ടങ്ങൾക്കും നമ്മെ തൃപ്തിപ്പെടുത്താനാവില്ല. പക്ഷേ അവൻ നമ്മോടു കൂടെയുണ്ടെങ്കിൽ കഴിക്കുന്നതിലും ജോലിയിലും ജീവിക്കുന്നതിലും യഥാർത്ഥ സന്തോഷം സാധ്യമാണ്.